മുസ്‍ലിം സ്ത്രീകൾ പന്നികൾ പെറും പോലെ പെറ്റു കൂട്ടുകയാണ്, പൈപ്പ് വെള്ളത്തിൽ മരുന്ന് കലർത്തി ഇതിന് അവസാനം കാണണം എന്ന വർഗീയ വിദ്വേഷ കമന്റ് ചെയ്ത ആകാശവാണി ജീവനക്കാരി കെ.ആർ ഇന്ദിരക്കെതിരെ നടപടിയില്ല, എന്നാല്‍ പരാതിക്കാരൻ വിപിൻദാസിന് പിന്നാലെയായി ഇവിടുത്തെ പൊലീസ് സംവിധാനങ്ങൾ. ഇന്ദിര തുടർന്നും വർഗീയ വിദ്വേഷ പരിപാടികൾ തുടർന്നുപോന്നു.
ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പ്രഖ്യാപിച്ച ആളെ ഈ സർക്കാർ നവോത്ഥാന കമ്മിറ്റിയുടെ ജോയിന്റ് കൺവീനറാക്കി. വെള്ളാപ്പള്ളിയടക്കമുള്ള വിദ്വേഷ പ്രചാരകരെ പൊതിഞ്ഞും സംരക്ഷിച്ചുമാണ് ഇടതു സർക്കാർ മുന്നോട്ടുപോയത് | Out Of Focus | OOF Cuts